Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇപ്സ്‌വിച്ച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേടി. ബ്രയാൻ എംബുയേമോ ഒരു ഗോളും നേടി. ഇപ്‌സ്‌വിച്ച് താരം ജേക്കബ് ഗ്രീവ്സിന്‍റെ ഓൺ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഗോൾപട്ടികയിലുണ്ട്.

ഇപ്സ്‌‌വിച്ചിന് വേണ്ടി ലെയ്ഫ് ഡേവിസും ചുബ അക്പൊണും ഓരോ ഗോൾ വീതം സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്‍റായി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രേന്‍റഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.

കാസെമീറോയും ബെ‌ഞ്ചമിൻ സെസ്ക്കോയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മതിയാസ് ജെൻസെനും ആണ് ബ്രെന്‍റ്ഫോർഡിനായി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61 പോയിന്‍റായി. ഇതോടെ ലീഗ് ടേബിളിൽ മൂന്നാമതെത്താനും യുണൈറ്റഡിനായി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ലീഡ്സ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്.

നോവ ഒകാഫോർ ആണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. കാസമീറോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ലീഡ്സിന് 36 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് ലീഡ്സ്. പരാജയപ്പെട്ടെങ്കിലും 55 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണുള്ളത്.

Sports

ബ്രൂണോ ദ ബോസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിയുടെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്.

ലീഗില്‍ ബേണ്‍മത്തിന് എതിരായ എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പെനാല്‍റ്റിയിലൂടെ ആയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2നു സമനില വഴങ്ങി. 78-ാം മിനിറ്റില്‍ പ്രതിരോധതാരം ഹാരി മഗ്വെയര്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.

അസിസ്റ്റ് റിക്കാര്‍ഡ്

ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന ഡേവിഡ് ബെക്കാമിന്‍റെ (15 അസിസ്റ്റ്, 1999-00 സീസണ്‍) റിക്കാര്‍ഡ് മറികടന്ന ബ്രൂണോ ഫെര്‍ണാണ്ടസ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് ക്രിയേറ്റ് ചെയ്യുന്ന താരം എന്ന നേട്ടവും സ്വന്തമാക്കി. ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ ഇതിനോടകം 101 ചാന്‍സുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് സൃഷ്ടിച്ചു. റയാന്‍ ഗിഗ്‌സിന്‍റെ 29 മത്സരങ്ങളില്‍ 100 ചാന്‍സ് എന്ന ക്ലബ് റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.

ഒരു ക്ലബ്ബിനായി വിവിധ കോമ്പറ്റീഷനുകളിലായി 100+ ഗോളും 100+ അസിസ്റ്റും അതിവേഗം നേടുന്ന റിക്കാര്‍ഡും ബ്രൂണോ സ്വന്തമാക്കി. അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്ന (338 മത്സരങ്ങള്‍) റിക്കാര്‍ഡ് പഴങ്കഥയായി. 319 മത്സരങ്ങളിലാണ് ബ്രൂണോ ഈ നേട്ടത്തിലെത്തിയത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (341) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ലിവർപൂൾ വീണു

ബ്രൈറ്റൺ‌ 2-1നു ലിവർപൂൾ എഫ്സിയെ തകർത്തു. ഡാനി വെൽബെക്കിന്‍റെ (16, 56) ഇരട്ടഗോളിലാണ് ബ്രൈറ്റണിന്‍റെ ജയം.

55 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 49 പോയിന്‍റുമായി ലിവർപൂൾ അഞ്ചാമതാണ്.

Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബേൺമൗത്ത് താരം ജെയിംസ് ഹിലിന്‍റെ ഓൺ ഗോളാണ് യുണൈറ്റഡിന്‍റെ രണ്ടാം ഗോൾ.

റയാൻ ക്രിസ്റ്റിയും എലി ജൂനിയർ ക്രൗപിയും ആണ് ബേൺമൗത്തിനായി ഗോളുകൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 55 പോയിന്‍റും ബേൺമൗത്തിന് 42 പോയിന്‍റുമായി. നിലവിൽ ലീഗ് ടേബിളിൽ യുണൈറ്റഡ് മൂന്നാമതും ബേൺമൗത്ത് പത്താം സ്ഥാനത്തുമാണ്.

Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കാസമീറോ, മാത്യൂസ് കുൻഹ, ബെഞ്ചമിൻ സെസ്ക്കോ എന്നിവരാണ് ഗോളുകൾ നേടിയത്. റോസ് ബാർക്ലിയാണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 54 പോയിന്‍റായി. ഇതോടെ യുണൈറ്റഡ് പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.

ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്‍റെ ഓൺ ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

വിജ‍യത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്‍റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്‍റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Sports

മാനേജ്മെന്‍റിനെ വിമർശിച്ചു; മാഞ്ചെസ്റ്റർ യുണൈറ്റഡ് കോച്ച് തെറിച്ചു

ലണ്ടൻ: പരിശീലകൻ റൂബൻ അമോറിമിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്താക്കി. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ബോർഡിനെ വിമർശിച്ച് കോച്ച് രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ റൂബൻ അമോറിമിനെ പുറത്താക്കുകയായിരുന്നു. സീസണിൽ 20 കളികളിൽ എട്ട് എണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. 31 പോയിന്‍റിമായി ടീം ആറാമതാണ്. ഈ സാഹചര്യത്തിൽ ഒരു മാറ്റം വരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ക്ലബ് നേതൃത്വം തീരുമാനിച്ചെന്ന് ടീം ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. കഴിഞ്ഞ സീസണിൽ ടീമിനെ യുവേഫ ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ അമോറിം നിർണായക പങ്കുവഹിച്ചിരുന്നു. മുൻ മിഡ്ഫീൽഡറും അണ്ടർ 18 പരിശീലകനുമായ ഡാരൻ ഫ്ലെ‌ച്ചറിനെ താത്കാലിക പരിശീലകനായി ടീം നിയമിച്ചു.

 

 

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പാട്രിക്ക് ഡോർഗുവാണ് ഗോൾ നേടിയത്. 24-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 29 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോൾ; യുണൈറ്റഡ് തോറ്റു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തോല്‍വി.

എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ആസ്റ്റണ്‍ വില്ലയോട് പരാജയപ്പെട്ടു.

ജയത്തോടെ ആസ്റ്റൺ വില്ല 17 മത്സരങ്ങളിൽനിന്ന് 36 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ആഴ്സണൽ (39), മാഞ്ചസ്റ്റർ സിറ്റി (37) ടീമുകളാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതമാണ് നേടിയത്.

അമാഡ് ഡയല്ലൊ, കസമീറോ, ബ്രൂണോ ഫെർണാണ്ടസ്, മാത്യേസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. അന്‍റോയ്ൻ സെമെന്യോ, ഇവാനിൽസൻ, മാർകസ് ടവേർനിയർ, എലി ജൂനിയർ ക്രൊപി എമ്മിവരാണ് ബേൺമൗത്തിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 26 പോയിന്‍റും ബേൺമൗത്തിന് 21 പോയിന്‍റും ആയി. ലീഗ് ടേബിളിൽ യുണൈറ്റഡ് ആറാം സ്ഥാനത്തും ബേൺമൗത്ത് 13-ാം സ്ഥാനത്തും ആണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എവർട്ടണ് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എവർട്ടണ് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ വിജയിച്ചത്.

കൈർനൻ ഡ്യൂസ്ബറി-ഹാളാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ 29-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ എവർട്ടണ് 18 പോയിന്‍റായി. നിലവിൽ‌ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് എവർട്ടൺ.

Sports

യുണൈറ്റഡ് ടൈ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പുറും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. സ്റ്റോപ്പേജ് ടൈമിലാണ് ഇരുടീമും തങ്ങളുടെ രണ്ടാം ഗോള്‍ നേടിയത്. 90+1-ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനായി റിച്ചാല്‍ലിസണും 90+6-ാം മിനിറ്റില്‍ ഡി ലൈറ്റ് യുണൈറ്റഡിനായും ഗോള്‍ സ്വന്തമാക്കി.

ബ്രയാന്‍ എംബ്യൂമോയിലുടെ 32-ാം മിനിറ്റില്‍ ലീഡ് നേടിയ യുണൈറ്റഡിനെ മത്യാസ് ടെല്‍സിലൂടെ 84-ാം മിനിറ്റിലാണ് ടോട്ടന്‍ഹാം 1-1 സമനിലയില്‍ പിടിച്ചത്.

18 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ഇത്രയും പോയിന്‍റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴാമതാണ് യുണൈറ്റഡ്.

Latest News

Corehub Up